Monday, January 16, 2012

ലക്ഷദ്വീപ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി തുടരുന്നു

സ്വ.ലേ

കടമത്ത് പഞ്ചായത്ത് ചെയര്‍ പേഴ്സണെ മാറ്റിയത് തൊട്ട് തുടങ്ങിയ പാര്‍ട്ടീ വിഭാഗീയത മറ്റ് ദ്വീപുകളിലും തുടരുന്നു.. ലക്ഷദ്വീപ് എം.പി ഹംടുള്ള സയീദിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ പ്രതിഷേതം ശക്തമാവുകയാണ്.. അദ്ദേഹത്തിന്റെ ഭരണ നയങ്ങള്‍ക്കെതിരെയാണ് ദ്വീപ് ജനതയുടെ അടച്ചിട്ട വായയിലൂടെ പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയത്.. സ്വന്തം നാട്ടില്‍ ഹെലിക്കോപ്റ്ററില്‍ എത്തിയ ലക്ഷദ്വീപ് എം.പി-യെ സ്വീകരിക്കാന്‍ ആളെത്താത്തതിനെ തുടര്‍ന്നു ആന്ത്രോത്തില്‍ ജലാലുദ്ദീന്‍ കോയയും ഹംദുവും തമ്മിലുള്ള വടം വലി മുറുകുന്നു......അതിന്റെ പ്രതിഫലനം ഹംടുവിന്‍റെ വീട്ടില്‍ ചേര്‍ന്ന പാര്‍ടി യോഗത്തില്‍ പ്രകടമായി... ജലാലുദ്ദീന്‍ കോയയും ഹംദ് ഗ്രൂപ്പും തമ്മില്‍ ഹാംടുവിന്‍റെ വീട്ടില്‍ വെച്ചു തന്നെ വാക്കേറ്റവും അടിപിടിയും അരങ്ങേറി... അതിനെ തുടര്‍ന്നു പാര്‍ട്ടിക്കാരെ പേടിച്ചു ലക്ഷദ്വീപ് എം.പി -ക്കു പോലീസ് കാവല്‍ വരെ ഏര്‍പ്പെടുത്തേണ്ട ഗെതികേട് വന്നു....ശേഷം ഗ്രൂപ്പിസം വളരെ പരസ്യമായി അരങ്ങേറിയത് അഗത്തിയിലായിരുന്നു... അഗതിയില്‍ നടത്തിയ പരിഷത്തിന്റെ സമ്മേളനത്തില്‍ ഹംദിനെതിരെ വിമര്‍ശിച്ച കാച്ചിയുടെ നെതിര്‍ത്വത്തിലുള്ള ആള്‍ക്കാരെ വിമര്‍ശിച്ചതിനെ തുടര്‍ന്നു ബദല്‍ കോണ്‍ഗ്രസ്സ് എന്ന പേരില്‍ കാച്ചി ഗ്രൂപ്പിനും തുടക്കം കുറിച്ചു... ഒടുക്കം കൊഗ്രേസ്സ് എന്ന പാര്‍ടി 4 ആയി പിളര്‍ന്ന ഒരവസ്ഥയാണ് ദ്വീപ് ജനത കണ്ടത്... ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സ്  ജലാലുദ്ദീന്‍ കോയ വിഭാഗം , ഹംദ് വിഭാഗം,കാച്ചി വിഭാഗം പി.എം.സയീദ് വിഭാഗം എന്നിവയാണ് ഇന്നത്തെ  കോണ്ഗ്രസ്സ് പാര്‍ട്ടിയിലെ പ്രധാന വിഭാഗങ്ങള്‍....
        പെട്രോള്‍ ക്ഷാമം മുതല്‍ നിത്യോപയോഗ വസ്തുക്കളുടെ ക്ഷാമം ദ്വീപുകളെ വേട്ടയാടുമ്പോള്‍ ലക്ഷദ്വീപ് എം.പി സ്വാര്‍ത്ഥ താല്പര്യത്തിനു സമയം കണ്ടെത്തുന്ന ഒരവസ്ഥയാണ് ഇന്ന് ദ്വീപിലുള്ളതെന്നു ദ്വീപ്‌ ജനത വിലയിരുത്തുന്നു..... അതി ജീവനത്തിന് സമരം ചെയ്യേണ്ട ഗെതികേട്‌ കൂടാതെ അനാവശ്യമായി  ജയില്‍ വരിക്കേണ്ട അവസ്ഥയാണ് ദ്വീപില്‍ ഇന്നുള്ളത്... ഇതിനൊക്കെ ലക്ഷദ്വീപ് ജനങ്ങളുടെ പ്രതിനിതിയായി ദ്വീപുകാര്‍ക്ക് വേണ്ടി ബ്യൂറോക്രാറ്റിക്ക് ഭരണകുടത്തിനെതിരെ പോരാടാന്‍ എം.പി തയ്യാറാകേണ്ട കാലം അതിക്ക്രമിചിരിക്കുന്നു