Thursday, February 2, 2012

‘ശിലാസ്ഥാപനം’ ആഹ്ളാദം പ്രകടിപ്പിച്ചു



 കവരത്തി(31.1.12): കോഴിക്കോട് സ്വപ്നനഗരിയില്‍ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം നടന്നപ്പോള്‍ ലക്ഷദ്വീപിന്റെ വിവിധ ദ്വീപുകളിലും ആഹ്ളാദം പ്രകടിപ്പിച്ച്കൊണ്ട് മധുര പലഹാര വിധരണവും യോഗവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കവരത്തിയില്‍ തര്‍ഖിയ്യത്തുല്‍ ഇസ്ലാം മദ്രസ്സ ജംഇയ്യത്തുല്‍മുഅല്ലിമും വിദ്യാര്‍ത്ഥികളും കവരത്തിദ്വീപിന്റെ ഹൃദയഭാഗത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സയ്യിദ് സഹീര്‍ഹുസൈന്‍ ജീലാനി തങ്ങള്‍ അധ്യശ്ക്ഷതവഹിക്കുകയും കേരളക്കരയില്‍നിന്നും എത്തിയ പ്രമുഖ പണ്ഡിതരായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും, ബഹുമാനപ്പെട്ടഷാജഹാന്‍ സഖാഫി കാക്കനാട് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. പവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും ബര്‍ക്കത്തെടുക്കലും സ്വഹാബത്തിന്റെയും സലഫുസ്വാലീഹീങ്ങളുടെയും മാതൃകയാണെന്നും അതു പിന്‍പറ്റല്‍ അഹലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസമാണെന്നും മുന്‍ഗാമികളുടെ ചര്യകളെ തള്ളിപറയുന്ന ബിദഇകളെ പ്രതിരോധിക്കുന്നതിനുവേണ്ടി രൂപം കൊണ്ട സമസ്തയുടെപേര് വെച്ച് ചിലര്‍ ബിദഇകളുമായി കൂട്ടുകൂടുന്നത് ലജ്ജാവഹമാണെന്നും എ.പി മുഹമ്മദ് മുസല്യാര്‍ തന്റെ ഉത്ഘാടന പ്രസംഘത്തില്‍ പറഞ്ഞു. ബഹുമാനപ്പെട്ട ഖമറുല്‍ഉലമ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്തോറും ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നകാര്യം ഷാജഹാന്‍ സഖാഫി തന്റെ പ്രസംഗത്തിലൂടെ എതിരാളികളെ ഓര്‍മ്മിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിം സെക്രട്ടറി സാലിഹ് സഅദി സ്വാഗതവും ബദറുല്‍മുനീര്‍ ബാഖവി നന്ദിയും പറഞ്ഞു യോഗത്തില്‍ നിരവധിയാളുകളും പണ്ഡിതന്‍മാരും പങ്കെടുത്തു.

മസ്ജിദുല്‍ ആസാറിന് ശിലയിട്ടു

കോഴിക്കോട്(31.1.12): രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ആരാധാനാ കേന്ദ്രം, മസ്ജിദുല്‍ ആസാറിന് ശിലപാകിയ ധന്യത. തിരുനബി പ്രകീര്‍ത്തനങ്ങളുടേ അലയടി, തിരുകേശത്തിന്റെ പുണ്യം, വിശ്വാസി ലക്ഷങ്ങള്‍ തീര്‍ത്ത തൂവെള്ള പ്രഭ. മുസ്ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസിനും കോഴിക്കോടിനും മറ്റൊരുചരിത്ര പിറവി. ഇന്ത്യന്‍ മുസ്ലിമിന്റെ അഭിമാനമായുയരുന്ന മസ്ജിദുല്‍ ആസാറിന് കോഴിക്കോട് സ്വപ്ന നഗരിയില്‍ വിശ്വാസി സമുദ്രത്തെ സാക്ഷിയാക്കി സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ആണ് ശിലയിട്ടത്. ഹെരിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഡോ. അഹ്മദ് ഖസ്റജി നിര്‍വ്വഹിച്ചു. സത്യവും ധര്‍മവും നീതിയും സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തി ഒരുനാഗരികതയുടെ യുഗപ്പിറവിക്ക് തിരികൊളുത്തി, മാനവികത ലോകത്തെ പഠിപ്പിച്ച വിശ്വഗുരുവിന്റെ ജന്‍മദിനസ്മരണകളുയര്‍ത്തുന്നതായി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം. ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷതവഹിച്ചു. വിവിധ ദ്വീപുകളില്‍ നിന്നുള്ള എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.